
കഴിഞ്ഞ ദിവസം തലശേരിയിൽ നടന്നൊരു യോഗത്തിലായിരുന്നു സുധാകരന്റെ പിണറായിക്കെതിരെ ആ വിവാദ പരാമർശം നടത്തിയത്.
സുധാകരന്റെ ഈ പരാമർശം അങ്ങേയറ്റം തെറ്റാണെന്ന് ഷാനിമോൾ ഉസ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. കൃത്യമായ തൊഴിലില്ലാതെ പല തരത്തിലും പണമുണ്ടാക്കുന്ന ആളുകളെ നമ്മുക്ക് വിമർശിക്കാം. എന്നാൽ ഒരു കുടുംബത്തിന്റെ പാരമ്പര്യ തൊഴിലിന്റെ പേരിൽ സുധാകരൻ നടത്തിയ പരാമർശം അങ്ങേയറ്റം തെറ്റായിപ്പോയി. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഷാനിമോൾ സുധാകരനെ ഓർമിപ്പിച്ചു.
സുധാകരന്റെ ചെത്തുകാരന്റെ മകൻ പരാമർശം ഒഴിവാക്കാമായിരുന്നതാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു.
എന്നാൽ ഈ വിഷയത്തിൽ സിപിഎമ്മുകാർക്ക് പോലുമില്ലാത്ത അസ്വസ്ഥത കോൺഗ്രസ്സ് നേതാക്കൾക്ക് എന്തിനാണെന്ന് സുധാകരൻ ചോദ്യമുയർത്തി. ഷാനിമോൾക്ക് എന്തിന്റെ അസ്വസ്ഥതയാണെന്ന് മനസിലാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ചെത്തുകാരൻ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായി ആവർത്തിച്ചു. ഈ ഘട്ടത്തിലും ഷാനിമോൾക്കെതിരായ സാമൂഹികമാധ്യങ്ങളിലൂടെയുള്ള അധിക്ഷേപം കോൺഗ്രസ്സ് പ്രവർത്തകർ തുടരുകയാണ്.
source http://www.sirajlive.com/2021/02/04/467410.html
Post a Comment