
ചർച്ച നടത്തേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ലെന്നും ഇല്ലാത്ത ഒരു കാര്യം വ്യാജമായി പ്രചരിപ്പിക്കുകയാണെന്നും മജീദ് പറഞ്ഞു. ഈ അടുത്ത കാലത്ത് അദ്ദേഹവുമായി നേരിട്ട് കണ്ടിട്ടു തന്നെയില്ല. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ യു ഡി എഫ് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വാർത്തയെന്ന് സംശയിക്കുന്നുവെന്നും മജീദ് പറഞ്ഞു.
ലീഗ് നേതാക്കളിൽ ആരാണ് തന്നെ കണ്ടതെന്ന് കാരാട്ട് റസാഖ് വ്യക്തമാക്കിയിട്ടില്ലെങ്കിലും മജീദും കുഞ്ഞാലിക്കുട്ടിയുമാണെന്നത് അദ്ദേഹം നിഷേധിച്ചിരുന്നില്ല. അതേസമയം, ചർച്ചയിൽ എം കെ മുനീർ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2016ൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിമതനായി മത്സരിച്ച കാരാട്ട് റസാഖിന് ഇടതുമുന്നണി പിന്തുണ നൽകുകയും അട്ടിമറി വിജയം നേടുകയും ചെയ്തിരുന്നു.
source http://www.sirajlive.com/2021/02/21/469596.html
إرسال تعليق