
മഥുരയിലെ ജയിലിൽ നരകയാതനയാണ് കാപ്പൻ അനുഭവിച്ചതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ശുചിമുറിയില്‍ വീണതിനെ തുടര്‍ന്ന് താടിയെല്ലിന് പരിക്ക് പറ്റിയ അദ്ദേഹത്തെ ചങ്ങലകളിൽ ബന്ധിച്ചാണ് ആശുപത്രിയിൽ കിടത്തിയിരുന്നത് എന്ന് ഭാര്യ വെളിപ്പെടുത്തിയിരുന്നു. ഈ പരുക്ക് സംബന്ധിച്ച് വിശദമായ പരിശോധന ഡല്‍ഹിയിലെ എയിംസില്‍ നടത്തുമെന്നാണ് സൂചന.
ഇതിനിടെ കൊവിഡ് ബാധിതനായിട്ടും കാപ്പന് വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ല. തുടർന്ന് പത്രപ്രവർത്തക യൂണിയൻ ഉൾപ്പെടെ സുപ്രീം കോടതിയിൽ നടത്തിയ നിയമ പോരാട്ടമാണ് കാപ്പനെ എയിംസിലേക്ക് മാറ്റാൻ വഴിയൊരുക്കിയത്.
source http://www.sirajlive.com/2021/05/01/477558.html
إرسال تعليق