നാല് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 950 താലിബാന്‍ ഭീകരര്‍

കാബൂള്‍ |  അമേരിക്കന്‍ സൈന്യം പിന്‍മാറിയതിന് ശേഷം അഫ്ഗാന്‍ സുരക്ഷാ സേനയും താലിബാന്‍ ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടുതല്‍ ശക്തമാകുന്നു.

കഴിഞ്ഞ നാല് ദിവസത്തിനിടെ 950 താലിബാന്‍ ഭീകരരെ വധിച്ചതായാണ് ഔദ്യോഗിക വിശദീകരണം. 500 ഭീകരര്‍ക്ക് പരുക്കേറ്റു. താലിബാന്റെ നിയന്ത്രണത്തില്‍ നിന്നു പര്‍വാനിലെ സോര്‍ഖ് ഇ പാര്‍സ ജില്ലയുടെയും ഗസ്നിയിലെ മെയില്‍സ്റ്റാന്‍ ജില്ലയുടെയും നിയന്ത്രണം തിരിച്ചു പിടിച്ചതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

20 ലധികം പ്രവശ്യകളിലും ഒമ്പത് നഗരങ്ങളിലുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ സേന പിന്‍വാങ്ങിയതിന് ശേഷം കൂടുതല്‍ പ്രദേശങ്ങള്‍ താലബിന്‍ കൈയടക്കിയതായും റിപ്പോര്‍ട്ടുണ്ട്.

 

 



source http://www.sirajlive.com/2021/07/19/489723.html

Post a Comment

أحدث أقدم